അമ്മ മ രിച്ച വിഷമം വിട്ടുമാറുന്നതിനു മുന്നേ മകളും യാത്രയായി…

0
19 views

ദോഹ : കഴിഞ്ഞ 25 വർഷത്തി ലധികമായി ഖത്തറിൽ ലിമോസിൻ ഡ്രൈവറായ കണ്ണച്ചാങ്കണ്ടി വിനോദിന്റെ മകൾ വിഷ്ണുപ്രിയ (23) ആണ് ഇന്ന് ഉച്ചയോടെ പാനൂരിലെ വീട്ടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ടത്. അമ്മ മ രിച്ച വിഷമം വിട്ടുമാറുന്നതിനു മുന്നേ മകളും യാത്രയായി. ഖത്തറിലെ സുഹൃത്തുക്കൾ ആരും വിനോദിനെ മകൾ മരിച്ച വിവരം അറിയിച്ചിട്ടില്ല. മകൾക്ക് അപകടം പറ്റിയെന്നും അൽപം ഗുരുത രമാണെന്നും അറിയിച്ചാണ് സുഹൃത്തുക്കൾ ചേർന്ന് ഇന്ന് ച്ചയ്ക്ക് നാട്ടിലേക്ക് അയച്ചത്. ഇന്ന് ഉച്ചക്ക് 11.30നും 12.30നും ഇടയിലാണ് കൊ ലപാതകം നടന്നത്. ഇയാളെത്തിയ ബൈക്കും പോലീസ് കസ്റ്റഡിയിലെടു ത്തിട്ടുണ്ട്.

അമ്മമ്മയുടെ മര ണാനന്തര ചടങ്ങുകൾക്കായി എല്ലാവരും തൊട്ടടുത്ത തറവാട്ടു വീട്ടിലേക്ക് പോയെങ്കിലും ചടങ്ങുകളിൽ പങ്കെടുക്കാൻ തടസ്സമുള്ളതിനാൽ വിഷ്ണുപ്രിയ വീട്ടിൽ തന്നെ കഴിയുകയായിരുന്നു. ഈ സമയത്താണ് പ്രതി ശ്യാംജിത് വീട്ടിലെത്തി കൃത്യം നടത്തിയത്.

ശ്യാംജിത്തും വിഷ്ണു പ്രിയയൂം സുഹൃത്തുക്കളായിരുന്നെങ്കിലും ഇവർക്കിടയിൽ പ്രണയ ബന്ധമുണ്ടായിരുന്നോ എന്ന കാര്യം വീട്ടുകാർക്കറിയില്ല. പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. വിഷ്ണുപ്രിയയ്ക്ക് പുറമെ, വിപിന, വിസ്മയ, അരുൺ എന്നീ നാലുമക്കളാണ് വിനോദിനുള്ളത്.